Monday, 8 October 2012




                                          "വാര്‍ധക്യം ഒരു ചോദ്യ ചിഹ്നം..."


നേരം രാത്രി പത്തര പതിനൊന്നു ആയിക്കാണും,ഗോവിന്ദന്‍കുട്ടി എങ്ങോട്ടെന്നില്ലാതെ നടക്കുകയാണ്...
വഴിയോരങ്ങളെല്ലാം ഇരുള്‍ മൂടിക്കഴിഞ്ഞു.. അദ്ദേഹത്തിന്‍റെ മനസ് അപ്പോള്‍ ജ്വലിക്കുന്ന തീക്കനല്‍
പോലെ ആയിരുന്നു.അതായിരുന്നിരിക്കണം ആ കര്‍ക്കിടകത്തിലെ മരം കോച്ചും തണുപ്പ് പോലും
അദ്ദേഹത്തെ അസ്വസ്ഥനാക്കാതിരുന്നത്.. കഴിഞ്ഞ വൃശ്ചികത്തില്‍ അദ്ദ്യേഹത്തിനു എണ്‍പത്തിരണ്ടു
വയസു പൂര്‍ത്തിയായിരുന്നു.! +

ഇനി എന്ത്..?? എങ്ങോട്ട്..?? എന്നാ ചോദ്യ വസ്തുതകള്‍ അദ്ദേഹത്തെ കാല്‍ കിഴക്കും വരെ എന്ന
ഉത്തര ബ്ന്ദുക്കളില്‍ എത്തിച്ചുവോ എന്തോ....!!

            തെരുവ് വിളക്കിന്‍റെ നേര്‍ത്ത ,പതിഞ്ഞ മഞ്ഞ വെളിച്ചത്തില്‍ അദ്ദേഹം മന്ദം മന്ദം
നടക്കുകയാണ്...
അടുത്തുള്ള സിമന്‍റ് ബെഞ്ചില്‍ അദ്ദേഹം ഇരിക്കുന്നു... എന്തൊക്കെയോ ആലോചിച്ചു കൊണ്ട്...!!

ഇനിയുള്ള ജീവിതം എന്ത്..?????
ആര്‍ക്കു വേണ്ടി...???

തന്‍റെ ഹൃദയേശ്വരിയായ ഭാര്യ എന്നെ തന്നെ വിട്ടു പൊയിരിക്കുന്നു.. മകന്‍റെ വളര്‍ച്ചയില്‍ ഊക്കം
കൊള്ളുവാന്‍ മാത്രമേ അവര്‍ക്കാകുമായിരുനുള്ളു...
മരുമകളുടെ കുത്തുവാക്കും , മകന്‍റെ നിഷ്പക്ഷാവസ്ഥയും അദ്ദേഹത്തെ മാനസികമായി
തളര്‍ത്തിയിരുന്നു... ലോകത്തുള്ള എല്ലാ വൃദ്ധ പിതാക്കളും ഈ വേദന അനുഭവിക്കുന്നുണ്ടെന്ന്
അദ്ദേഹം സ്വയം ആശ്വസിച്ചിരുന്നു.., തെല്ലു നെടുവീര്‍പ്പോട് കൂടി ...!!

തനിക്ക് ഈ നട്ട പാതിരാത്രി വീട് വിട്ടു ഇങ്ങനെ അലഞ്ഞു തിരിയേണ്ടി വരുമെന്ന് അദ്ദേഹം തീരെ നിരീച്ചില്ല...


അദ്ദേഹം ചിന്തയിലാണ്ടു ...
      ഗോവിന്ദന്‍കുട്ടിയുടെ പുരക്കടുത്തായിരുന്നു മാലിനി താമസിച്ചിരുന്നത്.
ബാല്യകാല സുഹൃത്തുക്കളായ അവര്‍ പരസ്പരം സ്നേഹിച്ചിരുന്നു, വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു..
പക്ഷെ മാലിനിയുടെ ഏട്ടന്മാര്‍ ഈ ബന്ധം എതിര്‍ത്തു..ഗോവിന്ദന്‍ കുട്ടി ഒരു ചുമട്ടു തൊഴിലാളി ആയിരുന്നു
എന്നതായിരുന്നിരിക്കാം അതിനു കാരണം..!!

ഒടുവില്‍ അവര്‍ ഇരുവരും അതു തന്നെ ചെയ്തു., ഒളിച്ചോട്ടം ...!!
അങ്ങനെ  ആ സുവര്‍ണ ഹൃദയങ്ങള്‍ ഒന്നായി...

ശിവനും പാര്‍വതിയും പോലെ...!!
വിഷ്ണുവും ലക്ഷ്മിയും പോലെ....!!

അവരുടെ ജന്മാഭിലാഷം യാഥാര്‍ത്ഥ്യമായി...
പെട്ടെന്ന് ഒരു കാറ്റ്...
ഒരു കരിയില സിമന്‍റ് ബെഞ്ചിലിരുന്ന ഗോവിന്ദന്‍കുട്ടിയുടെ നിറുകയില്‍ വന്നു വീണു...പെട്ടെന്ന് അദ്ദേഹം കണ്ണ് തുറന്നു.
    നല്ല മഴക്കാറുണ്ട്... തണുപ്പും ഏറി വരുന്നു...!!
അദ്ദേഹം വീണ്ടു ചിന്തയിലാണ്ടു ...
ഗോവിന്ദന്‍ കുട്ടിക്കും മാലിനിക്കും ഒരു ആണ്‍ കുഞ്ഞു പിറന്നു..
ഒരു സുന്ദരന്‍ കുട്ടി...ഗണേശന്‍ എന്ന് പേരുമിട്ടു...
             ചുമട്ടു തൊഴിലാളി ആയ ഗോവിന്ദന്‍കുട്ടി തന്‍റെ തുച്ഛമായ വരുമാനത്തില്‍പ്പോലും മകനെ
നല്ല സ്കൂളില്‍ വിട്ടു പഠിപ്പിച്ചു.
         
"ഗണേശന്‍ , അവന്‍ മിടുക്കനാണ് ...! " അധ്യാപകരെല്ലാം ഒരേ സ്വരത്തില്‍ പറയുമായിരുന്നു..!!
         
         അങ്ങനെ ഗണേശന്‍ പ്ലസ്‌ടു ജയിച്ചു... അതും നല്ല മാര്‍ക്കോടുകൂടി...
അവന്‍ ഒരു ഡോക്ടര്‍ ആകുവാന്‍ ആഗ്രഹിച്ചു.. അവനു പ്രവേശനപ്പരീക്ഷക്കും തെറ്റില്ലാത്ത റാങ്കും ഉണ്ടായിരുന്നു..
മോശമല്ലാത്ത റാങ്കുള്ളതുകൊണ്ട്തന്നെ അവനു നിഷ്പ്രയാസം മെഡിസിന് അഡ്മിഷന്‍ കിട്ടി..
       
          മെഡിസിനു പഠിക്കാനുള്ള ഫീസ്‌ ഒരു ചുമട്ടു തോഴിലാളിയെ കൊണ്ട് കൂട്ടിയാല്‍ കൂടുമോ...!!
ഒടുവില്‍ അവര്‍ ബാങ്ക് വായ്പ്പയെ ശരണം പ്രാപിച്ചു...
വിദ്യാഭ്യാസവായ്പ്പ തരാമെന്നു പറഞ്ഞു ഒരു സ്വകാര്യ ബാങ്ക് രംഗപ്രവേശനം ചെയ്തു.. കൊള്ള പലിശ ആണ്..!!
.ഇരുപത്തിരണ്ടു ശതമാനം;പുരയിടത്തിന്‍റെ ആധാരവും കൊടുക്കണം...,
പിന്നെ പഠിക്കുന്ന സമയത്ത് വീട്ടുകാര്‍ പലിശയും അടക്കണം..!!
   
     ഒടുവില്‍ മാലിനിയും വീടുപണിക്കിറങ്ങി.!
ഗണേശന്‍ നന്നായി പഠിച്ചു... ഗോവിന്ദന്‍കുട്ടിയും മാലിനിയും നന്നായി പണിയെടുത്തു....
അരപ്പട്ടിണിയിലും മകനെ യാതൊരുവിധ ബുദ്ധിമുട്ടും അറിയിക്കാതെ അവര്‍ പലിശ അടച്ചു...

            അങ്ങനെ ഒരു അര്‍ദ്ധദശ വത്സരം കഴിഞ്ഞു..., ഗണേശന്‍ ഒരു ഡോക്ടറായി മാറിയിരിക്കുന്നു...
 ഒപ്പം ഗോവിന്ദന്‍കുട്ടി അവശനും മാലിനി ഒരു  ഹൃദ്രോഗിയമായി മാറി...!

            ഗണേശന്‍ ഒരു ചെറിയ ജോലിക്ക് പ്രവേശിച്ചു..ശബളം തീരെ കുറവാണ്..
ഒരേ മാസം തന്നെ മാലിനിക്ക് മരുന്നു വാങ്ങാനും , വിദ്യഭ്യാസ വായ്പ അടക്കുവാനും ശമ്പളം തികഞ്ഞില്ല...
ഗണേശന്‍ ശമ്പളം വച്ച് മരുന്നു മാത്രം വാങ്ങിച്ചു..

          ഒടുവില്‍ അത് സംഭവിച്ചു, ജപ്തി നോട്ടീസ് വന്നു...
അപ്പനപ്പൂപ്പന്‍ വഴി ഗോവിന്ദന്‍ കുട്ടിക്ക് കിട്ടിയ വീട് ബാങ്കുകാര്‍ ജപ്തി ചെയ്തു...!
അതുകണ്ട് ഹൃദ്രോഗിയായ മാലിനി മനംപോട്ടി മരിച്ചു..!!

                 അച്ഛനും മകനും പിന്നീട് ഒരു ചെറിയ വാടക വീട്ടിലേക്കു മാറി..,വര്‍ഷങ്ങള്‍ കഴിഞ്ഞു...
 പെട്ടെന്നാണ് ഗണേശന് ഒരു കല്യാണ ആലോചന വന്നത്. ചെറുക്കന്‍റെ വിദ്യാഭ്യാസം കണ്ടു വന്നതാണ് പെണ്‍ കൂട്ടര്‍...
 പക്ഷെ ചെറുക്കന്‍ ദത്ത് പോകണം..
 ഒറ്റ മകള്‍ ആണു അവര്‍ക്ക്..
 അപ്പോള്‍ ചെറുക്കന്‍റെ അച്ഛന്‍...???
ആ കല്യാണം തന്നെ നടന്നു. ഗണേശന്‍ പെണ്ണിന്‍റെ വീട്ടിലേക്കു താമസത്തിന് പൊയി,
അച്ഛനേം കൂട്ടി...!!

സമ്പത്തിന്‍റെയും അഹങ്കാരത്തിന്‍റെയും ഹിമാലയത്തില്‍ വിഹരിക്കുന്ന ഒരു കുടുംബം..അതായിരുന്നു ഗണേശന്‍റെ ഭാര്യാഗൃഹം...
പെണ്ണിന് വിദ്യാഭ്യാസം കുറവായതു കൊണ്ടായിരുനിരിക്കണം ആ വിവാഹം നടന്നത് .
ഗണേശന്‍റെ ഭാര്യ ഒരു അഹങ്കാരി ആയിരുന്നു..
അവള്‍ എപ്പോഴും ഗോവിന്ദന്‍ കുട്ടിയെ വാക്കുകളാല്‍  കുത്തി നോവിപ്പിക്കുമായിരുന്നു.
ഗണേശന് അതിനു മുന്നില്‍ നിശ്ചലനായി നില്‍ക്കുവാന്‍ മാത്രമേ സാധിച്ചിരുന്നുള്ളു...

പണമില്ലാത്തവന്‍ പിണമാണല്ലോ എല്ലായ്പ്പോഴും...!!

ഒരിക്കല്‍ ഗണേശന്‍ ജോലി ആവിശ്യതിനായി ദൂരെ എവ്ടെക്കോ പൊയ്... അപ്പോഴാണ്‌ അത് സംഭവിച്ചത്...
കൈയ്യബദ്ധത്താല്‍ വീടിലെ അക്യോറിയം പൊട്ടിച്ചു എന്ന പേരില്‍
ഗണേശനന്‍റെ ഭാര്യ ഗോവിന്ദന്‍കുട്ടിയെ  ഒരു പാട് ശകാരിച്ചു...
ഗണേശന്‍റെ ഭാര്യമാതാപിതാക്കളും അവളെ എതിര്‍ത്തില്ല....
മാത്രമല്ല , ഗണേശന്റെ ഭാര്യ ഗോവിന്ദന്‍കുട്ടിയെ പിടിച്ചു തള്ളി പുറത്താക്കുകയും , വാതിലടക്കുകയും ചെയ്തു...
           

പെട്ടെന്നാണ് ആ വൃദ്ധന് ഒരു കാര്യം മനസിലായത്..,
 തന്‍റെ തോളില്‍ ആരോ തട്ടുന്നു... അയാള്‍ പ്രതീക്ഷയോടെ തല ഉയര്‍ത്തി...

നൈറ്റ്‌ പെട്രോളിങ്ങിനിറങ്ങിയ പോലിസുകാര്‍...!!
അവര്‍ അദ്ദേഹത്തെ അവിടെ നിന്നും എഴുന്നേല്‍പ്പിച്ചു...!!
 
       "പാതിരാത്രി ആണോടോ കിളവാ  ഇവിടെ കുത്തി ഇരിക്കുന്നത്...??? എന്നീച്ചു പോടോ ..!! "
 -പോലീസുകാരന്‍റെ പരുഷ സ്വരം...!!!

 ഭയന്നു വിറച്ച അദ്ദേഹം എഴുനേറ്റു മുന്നോട്ടു നീങ്ങി... നേരെ നടന്നു‌.. നടന്നുകൊണ്ടേ ഇരുന്നു....

പെട്ടെന്നാണ് പോലീസുകാര്‍ ഒരു അലര്‍ച്ചകേട്ടു തിരിഞ്ഞു നോക്കിയത്...
     
                 ആ വൃദ്ധ ശരീരം ഒരു കാറിന്‍റെ അടിയില്‍ രക്തമോളിപ്പിച്ചു കിടക്കുന്നു.
കണ്ണുകള്‍ രണ്ടും തുറന്നു തന്നെ ഇരിക്കുന്നു...!!
ഇരു കൈപ്പത്തികളും മുറുക്കി തന്നെ പിടിച്ചിരിക്കുന്നു...,
                      എന്തൊക്കെയോ അര്‍ത്ഥമാക്കിക്കൊണ്ട്..!!
 

 










       "പറയാതെ പോയത് ...!! "



സ്വപ്നങ്ങള്‍ നെയ്യുന്ന പൂങ്കാവനത്തിലെ
ചെമ്പനീര്‍ പൂവും നീ ആയിരുന്നു ...
ആദ്യമായി കണ്ട നാള്‍ സ്വപനങ്ങളോയും
മാധുര്യമേറിയതായിരുന്നു...

ആ ദിവ്യ ഗന്ധത്തിന്‍ മധുരമാമോര്‍മ്മയില്‍
ജീവിത ശകലം പോയിരുന്നു.....
മഞ്ഞണിഞ്ഞ എന്‍ പ്രഭാതങ്ങളിലെ
മഞ്ഞു തുള്ളിയും നീ ആയിരുന്നു...

ഗന്ധര്‍വരാവിലെ വര്‍ഷമാരിയിലെ
പൂമഴത്തുള്ളിയും നീ ആയിരുന്നു..
ഓര്‍മയിലുണ്ടൊരു മാമ്പഴക്കാലം,
അതിലുള്ള മധുരവും നീ ആയിരുന്നു..

പൂക്കുന്ന പൂവിലും വിടരുന്ന വാനിലും
വിടരുന്ന ബിംബം നീയായിരുന്നു..
ഉള്ളിലെ ഗാനവും പാട്ടിന്‍റെ താളവും
അറിയാതെ പറയാതെ നീയായിരുന്നു

പൂക്കുടത്താലത്തില്‍ ദീപം കൊളുത്തി
ആശിച്ച മോഹത്തിന്‍ നറുതിരിയുമായി
നക്ഷത്രദീപം മനസ്സില്‍ കൊളുത്തി
നീയെന്ന ബിംബത്തില്‍ ആരാധനയുമായി

ആശിച്ചിരുന്നു പറയുവാനെന്തോക്കെയോ
പറയാത്ത മൊഴിയില്‍ അറിയാതെ പോയതും
നിന്നോട് മാത്രം പറയാതെ പോയതും
അപരാധ ചിന്തയായി മാറിത്തുടങ്ങി..  

ഒരുവാക്ക് ചൊല്ലുവാന്‍ നീ ചോന്നതില്ല
ഹൃദയമാം വാചകം അറിയുന്നുമില്ല
പറഞ്ഞിടാം ആ വാക്കുകള്‍ ഇനിയെങ്കിലും..
ഉള്ളിലെ കുത്തലും മാറിത്തുടങ്ങട്ടെ

നഷ്ടമായി തോന്നിടാം പറയാത്ത പ്രണയം
ഒളിപ്പിച്ചു ഞാനുള്ളിലെന്‍ പ്രണയം
നീ പറയും മറുപിടി നൊമ്പരമാകുമോ
ആ തിരിച്ചറിവല്ലയോ യഥാര്‍ത്ഥ പ്രണയം

ആവില്ലയെങ്കിലും മറന്നിടാം ഈ ജന്മം നിന്നെ,
നോമ്പരമോ മറുപടി എന്നാ ചിന്തകൊണ്ടോ.
എന്നുളിലെ പ്രണയം സത്യമെങ്കില്‍
വരും ജന്മം തോഴി നീ എന്‍റെ തന്നെ..!!    





                     

                      "ഇരുട്ട് "




                     

    "ഇരുട്ട് "                

ഇരുളണഞ്ഞ ദിക്കുകള്‍ മായുന്നുമില്ല
അണയാത്ത ദീപവും കയിലില്ല..
അറിയുന്ന ദിക്കുകള്‍ കാട്ടാത്ത തോഴരും
അറിയാത്ത ചിന്തകള്‍ ഉള്ളിലും...

മൌനമാം നൊമ്പരം പാടുവാന്‍ താളമില്ല
ഉള്ളിലെ വാക്കിനോ രാഗമില്ല..
നീറുന്ന ഓര്‍മ്മകള്‍ കയിലല്ലോ
അറിയാത്ത വാചകം ചൊല്ലിയില്ല...

നടന ദിക്കിലെ ചുമട് താഴ്ന്നാല്‍
നടന്നു നീങ്ങുവാന്‍ പാദയുണ്ടോ..?
ഇരുണ്ട ദിക്കില്‍ നടന്നു നീങ്ങുവാന്‍
വിടര്‍ന്ന ദീപം തെളിഞ്ഞു നിക്കുമോ..?

മറന്നു പോയോരാശയെല്ലാം
എന്നിലെക്കായി വിടരുമോ..?
കൈവിട്ടു പൊയ്പോയതൊക്കെയും
                      അടരാത്ത ദളമായി നിന്നുവെങ്കില്‍ ..!




 

Monday, 17 September 2012

ഏകാന്തയാത്ര


                               


                         "ഏകാന്തയാത്ര"


കഴിഞ്ഞ നാളിലെന്‍ സൌഹൃദമാം പൂന്തേന്‍ നുകര്‍നവര്‍
മറു പുഷ്പം തേടി പറക്കുന്നുവോ..!!
എന്‍ ഹൃദയത്തിന്‍ ദുഖം അവരറിയുന്നില്ല വേദനയും.
ജീവിത വിജയം മാത്രമോ എന്നിലൂടെ അവര്‍തന്‍ ലക്ഷ്യം...?
കണ്ടുമുട്ടിയ സൌഹൃദം  അനശ്വരമാകനമെന്നാഗ്രഹം
എന്നാകിലുമാഗ്രഹം അര്‍ത്ഥമില്ലതപ്രാപ്യമാകുന്നു..!!
സൌഹൃദത്താലടുത്ത തോഴരെല്ലാം സ്വാര്‍ത്ഥരോ..,
അവര്തന്‍ കാര്യം കഴിഞ്ഞപ്പോള്‍ പാലം കടന്നപോല്‍..!
എങ്കിലും നേരം വൈകി ഞാനീഭുവനത്തിങ്കല്‍ തിരിച്ചറിയുന്നു
ഏകനായി പിറന്ന ഞാനിന്നും ഏകനാണ് ആറടിമണ്ണിലും
ഇന്നെന്നില്‍ സ്വാന്തനത്തിന്‍ നറുദീപം പകരുവാനാരുമില്ല
കൂടപ്പിറപ്പെന്നു കരുതിയ തോഴനുമാകന്നുവല്ലോ...!
കഴിയുന്നില്ല പറയുവാനച്ചനോടുമമ്മയോടും
ഉള്ളിലടക്കിപ്പിടിച്ച സ്വകാര്യദുഖങ്ങള്‍
സ്വാന്തനിപ്പിക്കാനഅവരരികിലെങ്കിലും
അവരല്ലാമവരുടെ ലോകത്തില്‍ വിഹരിക്കുന്നവര്‍!
എന്നിലെ തെറ്റിനെ പരദൂഷണം ചൊല്ലുവാന്‍ പതിനായിരം,
എന്നിലെ നന്മയെ കാണുവാനാരുമില്ല തോഴരും...!!
കപടതിയില്ല സ്നേഹം തേടിയാത്ര ഇന്നും തുടരുന്നു,
കാപട്യമില്ല തോഴരേ തേടിയാത്ര ഇന്നും തുടരുന്നു,..!!





Thursday, 19 April 2012

ഓഫ്‌ -ലൈന്‍

                                                        ഓഫ്‌ -ലൈന്‍ ..!!





കോളേജില്‍ നിന്നും എത്തിയ സൂരജ്‌ അലസപൂര്‍വം അവന്റെ മുറിയിലേക്ക് കയറി...
ഏതോ ഒരു മൂലയിലേക്ക്  അവന്‍ തന്റെ ചെരുപ്പുകള്‍ കാലുകലാല്‍ തെറിപ്പിച്ചു...
അവന്‍ ആ കട്ടിലില്‍ ഇരുന്നു... മെല്ലെ ഒരു വശത്തേക്കു ചരിഞ്ഞു...
അവനു ക്ഷീണം അനുഭവപ്പെട്ടു...!!
ഒരു ദീര്‍ഘനിശ്വാസം...
അവന്‍ മെല്ലെ എഴുനേറ്റു കട്ടിലില്‍ ഇരുന്നു...
അലസതയോടുകൂടി അവന്‍ തന്റെ മുറിക്കു ചുറ്റും കണ്ണുകളോടിച്ചു....
കട്ടിളിനടുതിരുന മേശപ്പുറത്ത് അവന്റെ ലാപ്ടോപ് ഇരിക്കുന്നു...
അവന്‍ എന്നീറ്റ്  മേശക്കരികില്‍ വന്നിരുന്നു...
അവന്‍ മെല്ലെ ലാപ്ടോപ് തുറന്നു..,ഓണ്‍ ചെയ്തു....
                                             
                                             ടെസ്ക്ടോപ്പിലെ ഐക്കണ്‍-ഉകളില്‍  അവന്റെ 
കണ്ണുകള്‍ ഓടിക്കളിച്ചു...  ടെസ്ക്ടോപില്‍ കിടന്ന  ഒരു ടെക്സ്റ്റ്‌ ഫയല്‍ അവന്‍ ധൃതിയില്‍ ഓപ്പണ്‍ ചെയ്തു...
അവന്‍ അത് വായിച്ചു...!
അവന്റെ കണ്ണുകള്‍ കുതിര്‍ന്നു... ഹൃധയമിടുപ്പ് കൂടി...!!
                                            അവന്‍ സാവധാനം മേശക്കരികില്‍ നിന്നും എഴുനേറ്റു... മെല്ലെ കട്ടിലിനരികിലേക്കു
നടന്നു...  

കട്ടിലില്‍ ഇരുന്നു...കട്ടിലിന്റെ ഒരു വശത്തേക്കായി അവന്‍ കിടന്നു...
                                           അവന്‍ മെല്ലെ കണ്ണുകള്‍ അടച്ചു...അവന്റെ മനസ്സില്‍ ഭൂതകാലത്തെ ഓര്‍മ്മകള്‍ ആഞ്ഞടിച്ചു...
                                                               -അന്നാണ് അവന്‍ അവളെ ആദ്യമായ് കാണുന്നത്... അവന്റെ ക്ലാസ്സ്‌ മേറ്റിന്റെ ഫ്രണ്ട് ആണ് അവള്‍ ....
അന്ന് കോളേജ് ഇലെ ആര്‍ട്സ്‌ ഡേ ആയിരുന്നു....
                                           അവന്റെ ക്ലാസ്സ്‌ മേറ്റ്‌  അവളെ അവനു പരിചയപ്പെടുത്തി... അവനെ മാത്രമല്ല രോഹിത്തിനേം പരിചയപെടുത്തി...
രോഹിത്ത് സൂരജിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ആണു; ക്ലാസ്സ്‌ മേറ്റ്‌-ഉം കൂടി ആണ്...
കണ്ട മാത്രയില്‍  തന്നെ സൂരജിനു അവളോട്‌ എന്തോ താല്പര്യം തോന്നി... അവളെ പരിചയപ്പെടുത്തിയ ക്ലാസ്സ്‌ മേറ്റിനോട്  അവന്‍ അവളെ പറ്റി  അന്വേഷിച്ചു  ...
                          അവള്‍ സൂരജിനെകാളും മൂന്ന് വയസു മൂത്തതാണത്രേ..!!
പക്ഷെ എന്നാലും സൂരജിനു അവളോട്‌ താല്പര്യം തോന്നി ... 
                                           നാളുകള്‍ കഴിഞ്ഞു... അവന്‍ ആ വിഷയം വിട്ടു...
ഒരു ദിവസം അവന്‍ ഉറങ്ങുന്നതിനു മുന്‍പ് ഒരു സിനിമ കണ്ടിരുന്നു...അതിലെ നായികക്ക് അന്ന് അവന്‍ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ഛായ ഉള്ളതായി അവനു തോന്നി..!
                                        സിനിമ കണ്ടിട്ട് അവന്‍ ഉറങ്ങാന്‍ കിടന്നു... ഉറക്കത്തില്‍ അവന്‍ അവളെ സ്വപ്നം കണ്ടു...! എന്തൊക്കെയോ നല്ല സ്വപ്‌നങ്ങള്‍ ...!!
പിറ്റേന്ന് എന്നീറ്റ അവനു നല്ല ഉന്മേഷം അനുഭവപ്പെട്ടു..!! അവന്‍ കോളേജില്‍ വച്ച് രോഹിത്തിനോട്  ഉറകത്തില്‍ താന്‍ അവളെ സ്വപ്നം കണ്ടു എന്ന് പറഞ്ഞു...
                    "അവള്‍ എന്നെക്കാളും മൂത്തതാണ്‌ , എങ്കിലും എനിക്കവളെ ഇഷ്ടമാണ്..." 
 എന്ന് സൂരജ്‌ രോഹിത്തിനോട് പറഞ്ഞു..
രോഹിത്ത് സൂരജിനെ ഹെല്‍പ്‌ ചെയാമെന്നേറ്റു ...!!
                    "അളിയാ ആ ചേച്ചി ഫേസ്ബുക്കില്‍  എന്റെ ഫ്രണ്ട് ആണ്... ഓണ്‍ലൈനില്‍ കാണാരുമുണ്ട്... ഞാന്‍ ആ ചേച്ചിയുമായി ചാറ്റ് ചെയ്തു കമ്പനി അടിച്ചു നിന്നെ ഹെല്‍പ്‌ ചെയ്യാം ...! "
                          -രോഹിത്ത് പറഞ്ഞു....
                                                    അക്കാലത്തു സൂരജിന്റെ വീട്ടില്‍ ഇന്റര്‍നെറ്റ്‌ ഇല്ലാരുന്നു... അവന്‍ അത് സമ്മതിച്ചു...!!
                                                    അങ്ങനെ രോഹിത്‌ അവളെ ഓണ്‍ലൈനില്‍ കണ്ടു.., ചാറ്റ് ചെയ്തു.., നല്ല കമ്പനി ആയി...!!
ഒരാഴ്ച കൊണ്ട് ഫോണ്‍ നംബറും ഒപ്പിച്ചു...
 സൂരജ്‌ രോഹിത്തിനോട് കൂടെ കൂടെ വിശേഷങ്ങള്‍  അന്വേഷിച്ചു കൊണ്ടിരുന്നു......
 പക്ഷെ രോഹിത്‌ അവനോടു പറയുന്നത്‌  പഠിത്തക്കാര്യം മാത്രമാണ് ചാറ്റ് ചെയുന്നത് എന്നൊക്കെയാണ്...!!
                                                അങ്ങനെ നാളുകള്‍ കഴിഞ്ഞു....,
രോഹിത്ത് സൂരജിനോട് ഒരു ദിവസം വന്നു പറഞ്ഞു - "എടാ , അവളും ഞാനുമായി നല്ല കമ്പനി ആയിരുന്നു.... അവള്‍ ഇന്നലെ എന്നോട് പറഞ്ഞു 
അവള്‍ക്കെന്നെ ഇഷ്ടമാണ് എന്ന്... നമ്മള്‍ അവളെ ആദ്യമായ് പരിചയപ്പെട്ടില്ലേ, അപ്പോള്‍ തന്നെ അവള്‍ക്കെന്നെ ഇഷ്ടമായിരുന്നു എന്ന്..."
                                           സൂരജ്‌ നിശബ്ധതയോടെ ഇതെല്ലം കേട്ടു... എന്നിട്ട് ഒരു ചെറു പുഞ്ചിരിയോടെ രോഹിത്തിനെ അഭിനന്ദിച്ചു...  
നാള്‍ക്കുനാള്‍ രോഹിതും അവളും കൂടുതല്‍ കൂടുതല്‍ അടുതുകൊണ്ടിരുനു.... രോഹിത്ത് ഇതെല്ലാം  അവന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനോട്‌ പറയുകയും ചെയുമായിരുന്നു..
                                           രോഹിതും അവളും നേരിട്ട് കാണുവാനും തുടങ്ങി... ആ വിശേഷങ്ങളും രോഹിത്‌ സൂരജിനോട് ‌ഷെയര്‍ ചെയുമായിരുന്നു...
 അങ്ങനെ നാളുകള്‍ കഴിഞ്ഞു...
ഒരു ദിവസം സൂരജ്‌ ഫേസ് ബൂകില്‍  കയറി...അപ്പോള്‍ അവള്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു...
                                               അവന്‍ ഒരു "ഹായ് " പറഞ്ഞു...
അവള്‍ റിപ്ലെ ചെയ്തു..."ഹായ്, എന്തുണ്ട് വിശേഷങ്ങള്‍ ????"
 അങ്ങനെ അവര്‍ ഓരോന്നു സംസാരിച്ചു...
അവളുടെ ഓരോ വാക്കുകളും അവന്‍ ഒരു ടെക്സ്റ്റ്‌ ഫയലില്‍ സേവ് ചെയ്തു...
അവളുടെ വാക്കുകള്‍ അവനെ തളര്‍ത്തി...
                                                                                 -പെട്ടെന്ന് പുറത്തു കോളിംഗ് ബെല്‍ കേട്ട് കട്ടിലില്‍ കിടന്ന അവന്‍ ഞെട്ടി എന്നീറ്റു ...
പിരിവുകാര്‍ ......!!
അവരെ പറഞ്ഞു വിട്ട അവന്‍ ലാപ്ടോപ് ഇരിക്കുന്ന മേശക്കരികില്‍ വന്നിരുന്നു...
ഓപ്പണ്‍ ചെയ്തിട്ടിരിക്കുന്ന ടെക്സ്റ്റ്‌ ഫയലിലെ അവസാന വരികള്‍ അവന്‍ ഒന്നുകൂടെ വായിച്ചു...
         "ഇയാള്‍ക്ക് ഒരു കാര്യം അറിയാമോ,
           ഞാന്‍ പണ്ട് രോഹിത്തുമായ് 
           FB-യില്‍ ചാറ്റ് ചെയ്തു
           തുടങ്ങിയപ്പോള്‍  ഞാന്‍ 
           കരുതിയതു അത് ഇയാള്‍ ആണ് 
           എന്നായിരുന്നു...
           അങ്ങനെ കരുതിയാണ്  6-7 വീക്സ്‌ ചാറ്റ് ചെയ്തത്...
            അന്നു രോഹിത്തിന്റെ പ്രൊഫൈല്‍ പിക് 
            അവന്റെ ഫോടോ അല്ലായിരുന്നു... 
            പിന്നീട്  അവന്റെ ഫോട്ടോ കണ്ടപ്പോളാണ് അറിഞ്ഞത് 
           അത് ഇയാല്‍ അല്ലായിരുനു എന്ന് ....!!!!"
                                                                                                        അപ്പോഴേക്കും അവന്‍ ഡിലീറ്റ് ബട്ടണ്‍ അമര്‍ത്തി...!!, അവന്റെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ തുള്ളികള്‍ അടരുന്നുണ്ടായിരുന്നു....
അര്‍ത്ഥമില്ലാത്ത കണ്ണീര്‍ തുള്ളികള്‍ ...!!!